Monday, August 16, 2021

ഗാന്ധർവ്വം

2013 ലോ മറ്റോ ആണെന്ന് തോന്നുന്നു.

ബാംഗ്ലൂരിലെ ഏതോ തെരുവോരത്തു നിന്ന് എന്റെ കൂടെ കൂടിയതാണിദ്ദേഹം!

ഞാനിങ്ങനെ സ്ഥലകാലബോധമില്ലാതെ ഷോപ്പിംഗ് ചെയ്തു നടക്കുമ്പോഴാണ് ആരോ എന്നെ നോക്കുന്നതു പോലെ തോന്നിയത്. തിരിഞ്ഞു നോക്കിയപ്പോൾ, ദേ എന്നെ നോക്കി ചിരിക്കുന്നു. ഒറ്റ നോട്ടത്തിൽ "ഞാൻ ഗന്ധർവ്വൻ" ആണ് ഓർമ വന്നത്! അതിലെ ഗന്ധർവ്വശില്പം ഏതാണ്ട് ഇത് പോലെ ഒക്കെ തന്നെ ആയിരുന്നു. പിന്നെ ഒന്നും നോക്കിയില്ല, അങ്ങോട്ട് വാങ്ങി.

"ഞാൻ ഗന്ധർവ്വൻ" ഒരു ഒന്ന് ഒന്നര സിനിമ അല്ലെ? ഒരു പക്ഷെ "ഗന്ധർവ്വൻ" എന്നത് ഒരു ഭ്രമകല്പന ആണെങ്കിലും, അന്നത്തെ കാലത്തു അത് കണ്ടു നടത്തിയ ചർച്ചകളൊക്കെ അടിപൊളിയായിരുന്നു. അമ്മുമ്മ വരെ ചർച്ചകളിൽ സജീവസാനിധ്യം ആയിരുന്നു. ഗന്ധർവ്വൻ കൂടിയ കഥകളൊക്കെ കേട്ട് കിളി പോയി ഇരുന്നിട്ടുണ്ട്! എന്തൊക്കെ പറഞ്ഞാലും "പദ്മരാജൻ ടച്ച്" ഉള്ള മനോഹരമായ ഒരു മനോരഥസൃഷ്ടി തന്നെയാണ് "ഞാൻ ഗന്ധർവ്വൻ". പാട്ടുകളുടെ കാര്യം പിന്നെ പ്രത്യേകം പറയണ്ടല്ലോ!


എന്റെ ഗന്ധർവ്വൻ - ഏതായാലും അദ്ദേഹത്തിനൊരു പോസിറ്റീവ് വൈബ് ഉണ്ട്. ചിലപ്പോഴൊക്കെ എന്റെ പുസ്തകകൊട്ടയിൽ വന്നിരിക്കും, ചിലപ്പോഴൊക്കെ എന്നെ നോക്കി ഈ പുസ്തകസ്റ്റാൻഡിലും. സൂക്ഷിച്ചു നോക്കിയാൽ മനോഹരമായ ആ ചിരി കാണാം. 
നോക്കു , നോക്കുന്നേ!


Friday, August 6, 2021

🌈🌈🌈🌈🌈🌈🌈🙋

മഴയും മഴവില്ലും എന്നും പ്രിയതരമാണ്!🌈🤗

മഴവില്ലിന്റെ നിറങ്ങളോടെന്നും പ്രണയമാണ്!🌈♥️💘


വയലറ്റിൽ തുടങ്ങി ചോരചുവപ്പിൽ ഒടുങ്ങുന്ന മനോഹാരിത!💜🖤💙💚💛🧡❤️

ഒരുമിച്ചു നിരന്നു നിൽക്കുമ്പോൾ കണ്ണെടുക്കാൻ തോന്നാത്ത മനോഹാരിത!🤩😍😌


ഏഴഴകെന്ന പ്രയോഗം പോലും വന്നത് മഴവില്ലിൽ നിന്നല്ലേ?🌈

മഴയത്തു മഴവില്ലു കാണാനാകില്ലെന്നൊരു സങ്കടം ഉണ്ടായിരുന്നു...😐🤔😔

അതെന്താ പറ്റാതെ? പറ്റാത്തത് പറ്റിക്കണ്ടേ ?😜😝🤭🤓

എന്നോടാണോ രാമ? 😎

അതായതു രമണാ -😊

അതങ്ങു പറ്റിക്കാനുള്ള വഴിയിലാണ് ഞാൻ..😆

പാതിവഴിയിലെത്തിയെന്നു വേണെങ്കിൽ പറയാം!🤗


അപ്പോ മഴയ്ക്കായി കാത്തിരിക്കുന്നു - 😒🤫🌦️

വേഴാമ്പലിനെ പോലെ -

മഴയത്തു മഴവില്ലു കണ്ടു പണ്ടാരമടങ്ങാൻ!🌈😇😇

Thursday, August 5, 2021

Can we take a U-turn?

It is that time of the year when we hold events that bring in vibrancy to the campus.

Taking a walk around the campus today made me realize how much we miss the loud, noisy classrooms! The once-upon-a-time noisy classrooms have become synonymous with silence. How sad!
When will this glum look vanish?
The corridors and the assembly area put on such a gloomy look. It was just suffocating to step into the library. The books that always journeyed from one hand to another, almost shed tears. They must be feeling they are ignored. The digi-boards seem to be craving for a touch! The most happening place in the campus– the playground – looks lush green, yet it seemed to tell me the painful stories of solitude. The kids’ park which echoed cheers and shouts doesn’t even seem to recognize any sound now! The deserted look of the lunch hall reminded me of the good old days there. The staff rooms which were colorful with the presence of the pretty ladies are definitely going through some serious depression. The Wisdom Tree and Gulmohur which usually smile with their yellow and red blooms don’t even bother to sway in the wind!

With an invisible virus and its attack, we took shelter in the Zoom Rooms, moving away from the classrooms! We did think it was an ESCAPE, but was it actually an escape?

When will we get back to campus with the loud cheers and gleeful faces of the Rosebuddies? When will the carnivals and exhibitions bring fun and frolic to the campus? When will we have a little chit chat while sipping the tea, before the bell rings for the next period?

Dear Corona, please go away at the earliest! We have had enough and more than enough of you! 
Please be ABSENT! 
When teachers call out your name, let us shout in chorus - 
Corona is absent, miss! 
Missing the good, old campus! Seriously!


Tuesday, August 3, 2021

Looking back at TV Malai Days....

The place being entirely new, my experience with Tamil being restricted to just a few Tamil movies and songs and all new faces around had made me a bit sceptical about the duration of my stay in this place called Tiruvannamalai! But I went on to live there for 8+ years, working for the same school until I moved to Pondicherry for good!

Most of us were young(still young), inexperienced teachers when we came together in JVS. Maybe, we could call ourselves 'budding teachers'! It was just my second year as a teacher. Little did we know, we were making the best team of teachers the school would ever see!
Today, when we stand at a point in life, and can say we have done our part as teachers, and have exploited every other talent we possess, we are obviously grateful to the school for having given us the right opportunities to explore our talents. The friendships and memories we made then are still cherished and that is why the Zoom Meet on Sunday brought in so much excitement. The so-called needs and duties of life would have dragged us out to different places, but when I went down my memory lane, I could very well make out - those were some of the best days of my career - the days which made a strong teacher out of a sceptical, timid, old ME!

The exhibitions, annual days, daily assembly, the mess hall chit chats, the 3:30 Horlicks and snacks, the monthly outings – all came before my inward eyes, frame by frame, as I was getting ready for the Zoom Meet @ 8 pm on this Friendship Day.

It was so good to get to see Kishore sir and Sophia ma’am with their angels. I remember seeing Hannah and Regina as babies. I have moved very closely with Kishore sir as he was my co-teacher for many classes. One should learn patience from him is what I have felt on those days. I could never make out that he did his schooling in Tamil medium - such was his pronunciation, language proficiency and style! Such a hard worker he is – I don’t think the school could ever get a good replacement for him when he moved out bagging a government job!

Nishitha was always my best buddy. We can pick up the phone on any day and talk as if we just spoke an hour ago! She hails from the Queen of Hills. She was a mom-to-be when I met her first. She had offered me a great deal of support whenever I faltered!

Hindi Jis -Sumathy ma’am and Thyagarajan Sir – it was a pleasure seeing them after so many moons. Sumathy ma’am has become a patty, but she seems to be a Santoor Patty!! She looks just the same as before.

Seeing Anandhi ma’am brought to mind the superhit item of the Annual Day ‘Vara Vara Poochandi Railvandiyile’! I think that was my last year there and I have not had much association with her after that. But I remember, Tamil just flows out from her in its purest form!

PT aka Vasanth aka Vasanthi - Oh My, she is a Bank Manager now. Frankly speaking, I am not really able to look at her from that angle a bit. She used to roam around the campus with her whistle all the time. Now, she says she sits in a cabin and works! Atrocious!!!! She is married to her Vijay and has two adorable boys. I don’t think her boys are ever a competition for her, w.r.t to her naughtiness!

Last but not the least, the Captain of the Ship - Selvadurai Sir. He joined for a few minutes and could not get connected again! Just like a shepherd keeping his flock together, he is the one who threads us around, making it sure no one is left out!

I guess it was perfect day chosen for such a get-to! Though many of them could not join, it felt like going back to the days which made good teachers out of us. Many thanks to Sophia Ma’am for making this happen. Looking forward to seeing everyone in the next Zoom Meet, quite soon!

ഒരു ചെമ്പനീർ പൂ ......

ചില പാട്ടുകൾ കാതിലേക്കല്ല, ഒരു പക്ഷെ ആത്മാവിലേക്കാണ് മുട്ടിവിളിച്ചു കയറുന്നത് ...

ഹൃദയത്തിന്റെ വാതായനങ്ങളിൽ നാലിൽ മൂന്നും മലർക്കെ തുറന്നിട്ട് ഈ പാട്ട് കേട്ടപ്പോൾ എപ്പോളോ, പണ്ടെന്നോ പരിചയമുള്ള എന്നെ വീണ്ടും കണ്ടുമുട്ടിയ പോലെ തോന്നി... 

പണിമുടക്കിയ, സാക്ഷയറ്റു പോയ വാതിലിന്റെ തോന്നലാകാം!


കേട്ടാലും കേട്ടാലും മതിവരാത്ത ഈ പാട്ട് ഉണ്ണി മേനോന്റെ ശബ്ദത്തിൽ ഒഴുകിയെത്തുമ്പോൾ ചുറ്റും നടക്കുന്നതൊന്നും അറിയാതെ പോയേക്കാം! 

Sunday, August 1, 2021

സൗഹൃദദിനം

സൗഹൃദങ്ങളുടെ ദിനമാണിന്ന്!

ആശംസകളുടെ കുത്തൊഴുക്കിൽ പെട്ട് നിൽക്കുമ്പോളാണ് കാമ്പുള്ള സൗഹൃദങ്ങളിലേക്ക് എത്തിനോക്കാൻ തോന്നിയത്! അത് വേറിട്ട് തന്നെ നിൽക്കും. ഒരു പക്ഷെ എപ്പോഴും വിളിച്ചില്ലെങ്കിലും നിർത്തിയേടത്തു നിന്നും വീണ്ടും സംസാരിക്കാനാവുന്ന സൗഹൃദങ്ങൾ!

രാവിലെ ജലധാര ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഇത് കണ്ടത് - പലനിറങ്ങളിൽ! എന്തോ ഒരു താരതമ്യം സൗഹൃദങ്ങളുമായി ചെയ്യാൻ തോന്നി! ഒരു പൂച്ചട്ടിയിൽ പൂത്ത പല നിറങ്ങളിലുള്ള ഈ പൂക്കളെ പോലെ പലയിടത്തും നിന്നും വന്നു, സൗഹൃദത്തിന്റെ ഒരു പൂച്ചട്ടിയിൽ വളർന്നു നിൽക്കുന്ന ചിലർ!

സുഹൃത്തുക്കൾ പല സ്വഭാവക്കാരുണ്ടാകാം, പല നിറക്കാർ ഉണ്ടാകാം, പല തട്ടുകളിൽ നിന്നുണ്ടാകാം പല നാടുകളിൽ നിന്നുണ്ടാകാം, വൈവിധ്യമായ കാഴ്ചപ്പാടുകൾ ഉള്ളവർ ഉണ്ടാകാം - എങ്കിലും ഇതിനെയെല്ലാം മറികടന്നു ബന്ധിപ്പിക്കുന്ന ഒരു നൂല് പോലെ അല്ലെ യഥാർത്ഥ സൗഹൃദം!

അടിച്ചുപിരിഞ്ഞു പോകുന്നതിലൊന്നിലും സൗഹൃദത്തിന്റെ അരുമ ഇല്ലായിരുന്നു കാണും! നിലനിൽക്കുന്ന ഒരു പാട് സൗഹൃദങ്ങളോട് ഒരു പാട് നന്ദി! ബ്ലോഗ് മെസ്സേജിങ്ങിലൂടെ വന്ന ആശംസകൾക്കും ഒരുപാടു നന്ദി!

Saturday, July 31, 2021

മിഥ്യ

എന്റെ ബ്ലോഗിനെ ഞാനൊരു ഓൺലൈൻ ഡയറി ആയാണ് കാണുന്നത്. പണ്ട് ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്നു. അതിപ്പോൾ ബ്ലോഗ് ആയി എന്ന് മാത്രം! ഇപ്പോൾ എഴുതി വയ്ക്കുന്നത് ഒരു പക്ഷെ കുറെ നാൾ കഴിഞ്ഞു വായിക്കുമ്പോൾ കൗതുകം ഉണർത്തിയേക്കാവുന്നവ. ഒരു പക്ഷെ ഞാൻ വായിക്കാൻ വന്നില്ലെങ്കിലും മറ്റുള്ളവർക്കു വായിക്കാൻ തോന്നുന്നവ!

ഞാനാദ്യമായി എഴുതിയ കഥ ഏതാണെന്നു ഓർമയില്ല. സ്കൂളിലെ ഒരു കഥാരചന മത്സരത്തിന് വേണ്ടി എഴുതിയത് ഓർമയുണ്ട്. എന്നാൽ രണ്ടാമത് എഴുതിയ കഥ നല്ല പോലെ ഓർമയുണ്ട്. 'മിഥ്യ' എന്നായിരുന്നു ഞാൻ അതിനു പേരിട്ടത്! കഥയും കഥാപാത്രങ്ങളും ആത്മാംശമുള്ളതായിരുന്നു. ആത്മാംശം എന്ന് പറയുമ്പോൾ അത് വരെ ഉള്ള ജീവിതത്തിൽ നിന്നുതിർത്തിയതല്ല, ഒരു പക്ഷെ വർഷങ്ങൾക്കപ്പുറം നടന്നേക്കാവുന്ന പോലെയുള്ള എഴുത്തായിരുന്നു അത്. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ കുറെയൊക്കെ അത് പോലെ നടന്നിട്ടുണ്ട് എന്നും തോന്നിയിട്ടുണ്ട്. എഴുത്തിലേക്ക് എത്തിപെടാനായി ഈയൊരു കാര്യം കുറച്ചു ദിവസമായി മനസ്സിൽ കിടന്നു കറങ്ങുന്നുണ്ടായിരുന്നു. എന്ത് കൊണ്ടോ ഇന്നാണത് അക്ഷരകൂട്ടുകളിലേക്ക് രൂപാന്തരപ്പെട്ടത് .

ഇപ്പോഴും അജ്ഞാതമാണ് എന്ത് കൊണ്ട് 'മിഥ്യ' എന്ന പേര് ആ കഥയ്ക്ക് തിരഞ്ഞെടുത്തുവെന്നത്. കഥയും കഥാപാത്രങ്ങളും എന്നിലേക്ക് വന്നത് പോലും ഒന്നും അറിഞ്ഞു കൊണ്ടായിരുന്നില്ല എന്നതും വ്യക്തമായി ഓർക്കുന്നു. വിരൽത്തുമ്പിലേക്കു വന്നത് എഴുതി പിടിപ്പിച്ചത് മാത്രമാകാം ഞാൻ ചെയ്തതും. അത് പോലെ തന്നെയാകും പേരിട്ടതും!

മിഥ്യ' എന്നൊരാ വാക്ക് അത്രമേൽ എന്നിൽ ആലോചന നിറയ്ക്കുന്നുണ്ടായിരിക്കാം, അതാണല്ലോ എനിക്കിതു എഴുതാൻ തോന്നിയത്. അത് പോലെയൊരു കഥ അന്നത്തെ പ്രായത്തിൽ എനിക്കെങ്ങനെ എഴുതാനായി? അത് തന്നെയൊരു മിഥ്യയല്ലേ? അതിലെ കഥാസന്ദര്ഭങ്ങളിൽ പലതും ഇപ്പോൾ നടന്നു കഴിഞ്ഞിരിക്കുന്നു താനും!

ഒരു പക്ഷെ, നമ്മൾ സത്യമായി കരുതിയെതെല്ലാം മിഥ്യയായിരുന്നിരിക്കാം! അത് പണ്ടേ ഏതോ രീതിയിൽ അറിഞ്ഞിരിയ്ക്കാം, പ്രകടമായല്ലെങ്കിലും.ജീവിതത്തിൽ പലതും മിഥ്യ തന്നെയാണ്! നമ്മൾ സത്യമായി കരുതിയതൊക്കെ മിഥ്യ ആയിരുന്നെന്നു നമുക്ക് കാണിച്ചു തരും - ജീവിതസാഹചര്യങ്ങളിലൂടെയും മനുഷ്യരുടെ സ്വഭാവവൈചിത്ര്യങ്ങളിലൂടെയും. നമ്മൾ സത്യമായി കണ്ടിരുന്ന പലതും ഒരു മിഥ്യയായിരുന്നെന്നു മനസിലാക്കാൻ ഒരു പക്ഷെ കാലങ്ങൾ എടുത്തേക്കാം! എത്ര ആത്മാർഥമായി സമീപിച്ചാലും ഏച്ചുകെട്ടിയാൽ മുഴച്ചുതന്നെയിരിക്കും എന്ന സത്യം നമുക്കൊരു പക്ഷെ മിഥ്യയായി തോന്നിയിരുന്നിരിക്കാം, എന്നാൽ അതാണ് സത്യം എന്ന് കാലം തെളിയിച്ചു തരും! ജീവിതം പഠിപ്പിച്ചു തന്ന പല സത്യങ്ങളിൽ ഒന്നാകുന്നു എനിക്കത്.

എത്ര അടുത്തറിഞ്ഞു എന്ന് നമുക്ക് തോന്നിയാലും നമ്മൾ കാണാതെ ഒളിച്ചിരിക്കുന്ന ഒന്നുണ്ടാകും ഓരോരുത്തരിലും, അവിടെയാണ് നമ്മുടെ സത്യങ്ങൾ മിഥ്യയായി മാറുന്നത്! വർഷങ്ങൾക്കു മുന്നേ ഒരു കഥയിലൂടെ എനിക്കിതുപോലെയൊന്നു വരച്ചുകാട്ടിയിരുന്നിട്ടു പോലും, എനിക്കതു കാണാനായില്ല. മിഥ്യാധാരണയിൽ മുന്നോട്ടു പോകുമ്പോളും അറിഞ്ഞില്ല എന്റെ സത്യങ്ങൾ എല്ലാം തന്നെ മിഥ്യ ആയിരുന്നെന്നു!

ജീവിതം അങ്ങനെയാണ്!
ചിന്തോദ് ദീപകമല്ലേ?

Thursday, July 29, 2021

JOY ticks in ...


With a click, we capture a moment,
A FROZEN moment,
Never to be the same again!
Reminds me of Keats’ Grecian Urn,
Where a lot of moments were made stand still,
The best of all – the lover and his beloved!
The shutters have stories to tell,
Behind each lovely click,
Hides many smiles and tears!
Rock Beach in all its beauty,
Blues skies, Green waters and Smoky clouds,
Make me dance to the clicks of the shutters!

Monday, July 26, 2021

ഒരു പൂവിന്റെ ഓർമകളിൽ




ഈ പൂവിനെ പറ്റിയുള്ള ഓർമ്മകൾ ഏലൂർ ഇലഞ്ഞിക്കൽ ശിവക്ഷേത്രത്തിലാണ് തുടങ്ങുന്നത്. തൊഴുതു ചുറ്റി വരുമ്പോൾ താഴെ കിടക്കുന്ന പൂവുകൾ എടുക്കാൻ ഒരിക്കലും മറക്കാറുണ്ടായിരുന്നില്ല. ഒരു പൂവ് എങ്കിലും താഴെ വീണു കിടപ്പുണ്ടാകണേ എന്ന് ആലോചിച്ചാണ് ആ വശത്തേക്ക് നടക്കാറുണ്ടായിരുന്നത്.

പേരറിയാത്ത ഈ പൂവ് ഒരു അത്ഭുതമായിരുന്നു. വേറെ എവിടെയും ഇത് കണ്ടതായി എന്റെ ഓർമ്മകളിൽ ഇല്ല. അതിന്റെ നിറവും ആകൃതിയും ഒക്കെ വ്യത്യസ്തം തന്നെ. എങ്കിലും, നന്നായി പരിശോധിച്ചാൽ മാത്രമേ എന്ത് കൊണ്ട് അത് വ്യത്യസ്തമാകുന്നു എന്ന് കാണാൻ പറ്റൂ. ആദ്യ കാഴ്ചയിൽ ഒരു പക്ഷെ നമ്മൾ ശ്രദ്ധിക്കാതെ പോയേക്കാം.
പിന്നീട് വളരെ കാലം ഈ പൂവ് കണ്ടിട്ടില്ല, പ്രിംറോസിൽ എത്തുന്നത് വരെ. ഇവിടെ തലയുയർത്തിനിൽക്കുന്ന മരങ്ങളിൽ ഒന്നാണ് നാഗലിംഗപ്പൂമരം! ഒന്നല്ല, രണ്ടല്ല, മൂന്നു മരങ്ങൾ ഉണ്ട് ഇവിടെ. ഇപ്പോൾ ഏകദേശം പത്തു വർഷങ്ങളായി ദിവസവും കാണുന്ന ഒരു പൂവാണിത്, എങ്കിൽ അതിനോടുള്ള ഇഷ്ടം കുറയുന്നില്ല.

ഇന്നിപ്പോൾ ഞാൻ ക്യാബിനിലേക്കു കാലെടുത്തു വച്ചതും ആദ്യം കണ്ടത് എന്റെ ഡെസ്കിൽ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന നാഗലിംഗപ്പൂക്കൾ ആണ്! രാധ അക്കയോടാണ് നന്ദി പറയേണ്ടത്! ഒരു തവണ ഞാൻ എന്തേലും ചെയ്താൽ രാധ അക്ക അത് നോക്കി അടുത്ത തവണ ചെയ്തിരിക്കും! പിന്നെ നടന്നത് പറയേണ്ട കാര്യം ഇല്ലാലോ! ദാണ്ടെ കിടക്കുന്നു ക്ലിക്കി ക്ലിക്കി എടുത്ത ക്ലിക്കുക്കൾ!

അടുത്ത് നോക്കിയാൽ കാണാം, നാഗത്തിന്റെ ഫണം പോലെ ഉള്ള കിരീടവും, താഴെ ശിവലിംഗവും! നിറം പിന്നെ കണ്ണിനു കുളിർമയേകുന്നതു തന്നെ! 

മായികലോകം തീർക്കുന്ന പ്രകൃതിയുടെ ഒരു ഉപഹാരം തന്നെയാണീ പൂവ് !

എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായിരുന്നു ആ നിമിഷങ്ങളിൽ -  യാന്ത്രികമായ ജോലികളിലേക്ക് കടക്കുന്നതിനു മുൻപ് !

Wednesday, July 21, 2021

ഒരു പൂ ചോദിച്ചില്ല....





പാരിജാതം മിഴി തുറന്നു!

ഗന്ധരാജൻ എന്ന പേരായിരുന്നു എനിക്ക് പരിചയം. ഇവിടെയൊക്കെ പാരിജാതം എന്നാണ് പറയുക. പേര് എന്താണേലും സംഭവം മാസ്മരികമാണ്! എന്റെ സാറേ, ഒരു രക്ഷയും ഇല്ലാത്ത വാസനയാണ്! അതും നമ്മുടെ നിശീഥിയിനിയുടെ സമ്മാനമാകുമ്പോൾ പിന്നെ ഇതിൽ പരം എനിക്കിനി എന്തു വേണം!

കടുംപച്ചയിലകൾക്കിടയിലൂടെ കാണുന്ന ഒരു സുന്ദരി! തൂവെള്ള നിറവും പതുപതുത്ത ഇതളുകളും.
പിന്നെ വാസനയുടെ കാര്യമാണേൽ പറയുകയും വേണ്ട! അതെന്താ വാസന ഇല്ലേ എന്ന് ചോദിച്ചാൽ ....നമ്മുടെ മൊത്തം കിളികളെയും നാടുകടത്താൻ കഴിവുള്ള ഒരു വാസന!!
അപ്പോൾ സംഭവം ഇതാണ്! എന്റെ മാവ് പൂത്തില്ലെങ്കിലും, പൂക്കുന്നതിനു മുൻപ് പൂച്ചിപ്പിടിച്ചു ചീഞ്ഞു പോയെങ്കിലും എന്റെ പാരിജാതം പൂത്തു. മരമായി വളരാൻ കെല്പുള്ളതാണേലും ഞാനതിനെ ചെടിച്ചട്ടിക്കുള്ളിൽ അതിർവരമ്പിട്ടു നിർത്തിയിട്ടും അത് പെട്ടന്ന് പൂത്തു! എന്റെ സ്നേഹം കണ്ടറിഞ്ഞു ഒരു പൂവ് കൊണ്ടെന്നെ കാണിച്ചു തന്നു - തിരിച്ചുള്ള സ്നേഹം!


Sunday, July 18, 2021

Foodie or Cook - Food is that which matters!



Though I am not a foodie, I just loooovvvvveeeeee to cook and serve. I am not sure when I started to have this craving to step into the kingdom of cooking. Probably, it got kick-started in my school days with some snacks. Unlike most girls of my age, I did become a good cook by the time I stepped into my PG days. Cutlets being the favourite of the lot, I remember parceling it for my cousins and friends! Beets did make my cutlets stand out in taste and looks!



It used to give me goosebumps while looking at the dishes I made in those days. One reason is that I did not really focus just on the taste, I had my own (crazy) way of presenting the dishes while spreading it on the dining table. Just stuffing down something into the aesophagus, picking it from some plate/bowl/glass is not my kind of dealing with it. Even if it is a simple dish, I would love to place it on the plate/bowl/ tray beautifully before serving it. I would say – it is an art!


That is not all! Believe it or not, I won't allow anyone to touch it till that dish gets added to my FOODOGRAPHY folder! Coming from a photography background, I think I have the camera-eye for anything that looks good. This has actually given rise to a lot of conflicts in the past and the saga continues! It happens when people are so really hungry and I would make them wait for me to capture those delicacies with the click of my shutters!



Sanks mostly gets into a verbal battle with me for this difficult trait in me! Considering his love for mom-cooked food, I sometimes make amends, but not always! And, I would make sure it is captured in the way I wanted! I have my ways in everything I do and this is no different. Though it may sound like adamancy, it is not adamancy; it is just the yearning for doing what you think is good for your SOUL!



My culinary skills have gone up the ladder with the years of trial and error runs!There are things that I would say is important while we cook – it is not just enough that we have all the ingredients or the best brands in the right proportion before us - it is not enough that we have the best modular kitchen with the modern utensils – it is not enough that we have a highly–priced cooking range, but you do need the right frame of mind and passion for making a dish that would melt down your mouth!


Though I would say I am a fan of simple, traditional Kerala cuisine, I don’t mind trying out anything that excites the cook in me! Isn’t it pure joy to look at people’s expressions while enjoying the food that we made? I don't think God entrusted the 'duty of cooking' to women, but if a woman loves the art of cooking, it does wonders indeed! 


Yesssssss! 
Good homemade food is an emotion – you may enjoy hotel food now and then, but the love and care that gets mixed with the food we make stands out in myriad ways!!!It is pure bliss to hear your people telling you they prefer your food to hotel food!

Friday, July 16, 2021

മേഘം പൂത്തപ്പോൾ

മഴയുടെ സംഗീതത്തിനേക്കാൾ നല്ല ഉണർത്തുപ്പാട്ട് വേറെ എന്താണുള്ളത്?മൂടിപുതച്ചുറങ്ങാൻ തോന്നുന്ന ഒരു പുലരിയിൽ, മഴയുടെ സംഗീതം ഉണർത്തുപ്പാട്ടാകുമ്പോൾ അറിയാതെ കാലുകൾ ചലിക്കുന്നത് ജനാലക്കപ്പുറത്തുള്ള വേപ്പുമരത്തിന്റെ ചില്ലകൾ മഴയിൽ കുളിച്ചു നിൽക്കുന്നത് കാണാൻ ആണ്.

ആകെ മൂടി നിൽക്കുന്ന ആകാശവും മഴത്തുള്ളികൾ നിറഞ്ഞു നിൽക്കുന്ന മരങ്ങളും ചുറ്റും കാണുമ്പോൾ എന്തോ ഒരു അനുഭൂതി ! 

മഴവിൽക്കുടയും എടുത്തു മൊട്ടമാടിയിലേക്ക് നടക്കുമ്പോൾ കുട ഒരു അധികപറ്റല്ലേ എന്നൊരു ചോദ്യം മനസ്സിലുണ്ടായിരുന്നു. അത് ശരി വയ്ക്കും പോലെ കുട മടക്കി വച്ച് മഴയത്തു നടക്കുമ്പോൾ അതൊരു കുഞ്ഞു സന്തോഷം. മനസ്സിലൊരു ഡിജെ പാർട്ടി നടന്ന പോലെ!

അല്ലെങ്കിലും, ചന്നം പിന്നം പെയ്യുന്ന മഴ എപ്പോളും  മനോഹരിയാണ്!

Wednesday, July 14, 2021

A 'walk' that we did not know, we walked!

Conversations are beautiful, especially with the ones who run on the same wavelength! 

Mostly, it satiates the girl/woman in me!

In one such conversation today, just came across the word ‘age’ and that completely took me off!

Isn’t age just a number? Did we ever notice we were ageing? 

We did age, but did we know is the question!

As I always say, I always feel I am just out of my college! The years that rolled by, the birthday candles that I have blown out, the birthdays that were meant to remind that I have added one more candle to the cake did not really strike me I guess. Maybe, being with the fresh generation has helped a bit, in this regard! And, maybe liking the person I am, might have helped a BUNCH too! 💃💃

From that 10 year old girl🙅 who cried for silver (all time fav) anklets, to the 15 year old who was adamant about studying 7 years only in UC, to the 20 year old who wanted to keep her parents happy, to the 25 year old who developed that much needed 'don't care' attitude, to the 30 year old who took to being a mom, to the 35 year old who had a passion to break the rules, to the 40 year old who wished to do what she wanted, to the 45 year old who says 'damn it' and has her own ways – it was a long walk! From Black to some gorgeous Silver here and there, that I may love not to hide, and the wrinkles that come up showing are JUST the physical changes - it has absolutely nothing to do with the soul! 

Isn't it all feeling like a cakewalk? 

I think I would prefer a catwalk ahead, if time permits!

Saturday, July 3, 2021

മഴചിന്തുകൾ

പെയ്യാൻ വിതുമ്പി നിൽക്കുന്ന ആകാശം

നിശീഥിനിയെ പുൽകാൻ നിൽക്കുമ്പോൾ

എന്റെ ചൂരൽ കസേരയിലിരുന്നു

ചൂടുള്ള കാപ്പി ഊതികുടിക്കാൻ എന്ത് സുഖമാണ്!


മഴപ്പാട്ടിനായി ഉള്ളം കൊതിച്ചപ്പോൾ

പല പാട്ടുകൾ മനസിലേക്കോടിയെത്തിയപ്പോഴും

ഒട്ടും ആലോചിക്കാതെ വിരൽത്തുമ്പുകൾ ചലിച്ചതു

കറുപ്പിന്റെയും വെളുപ്പിന്റെയും കാലഘട്ടത്തിലേക്കാണ്!

https://www.youtube.com/watch?v=oXLzfldeDcM

അവിടെ മഴ പ്രണയമായി പീലിവിടർത്തിയാടിയെങ്കിൽ

ചില പാട്ടുകൾ മഴയെ ആഘോഷവുമാക്കിയിട്ടുണ്ട്

തിമിർത്തുപെയ്യുന്ന മഴ തിമിർത്താടുന്ന

പെണ്ണിനെ പോലെ തന്നെ മനോഹാരിയല്ലേ!

https://www.youtube.com/watch?v=owMZLRnaUh0

വേദനയുടെ തടങ്ങളിൽ കെട്ടിക്കിടക്കുന്ന മഴപ്പാട്ടുകൾക്കു

നമ്മുടെ ആശാനിരാശകളെ ഒഴുക്കി വിടാനാകില്ലേ?

ആർത്തിരമ്പി വരുന്ന മഴത്തുള്ളിക്കും ആർത്തലച്ചു വരുന്ന

കണ്ണുനീർത്തുള്ളിക്കും ഒരേ കഥയാണോ പറയാനുള്ളത്?

https://www.youtube.com/watch?v=Dg9-eni9zWk

നിശീഥിനി മഴയെ പതിയെ വരവേൽക്കുമ്പോൾ

മഴത്തുള്ളികൾ ചിന്നിത്തെറിച്ചു വീഴുമ്പോൾ

മിന്നൽ പിണരുകൾ വെള്ളിവർണങ്ങൾ വരയ്ക്കുമ്പോൾ

ഞാനെന്റെ മഴവില്ലുകൾ തിരയുകയായിരുന്നു!

---

മഴയത്തു എങ്ങനെയാ മഴവില്ല് കാണുക?

Thursday, July 1, 2021

കുക്കുമ്പർ സിറ്റി🥒/ വെള്ളരിക്കാപ്പട്ടണം

രായ്ക്കുരാമാനം സ്ഥലം വിട്ടാലോ എന്ന് ആലോചിച്ചതാ! 
ജാംബവാന്റെ കാലത്തെ ഐഡിയ ആണല്ലോ എന്നോർത്ത് വേണ്ടാന്നു വച്ചു .

നൂല് പൊട്ടിയ പട്ടം പോലെ മനസ്സ് പോയപ്പോൾ തന്നെ അതിനോട് നല്ല പച്ചമലയാളത്തിൽ പറഞ്ഞതാ വേണ്ട വേണ്ട എന്ന്. ആര് കേൾക്കാൻ? 
ശങ്കരൻ വീണ്ടും തെങ്ങേൽ 🌴തന്നെ! 
അല്ലേലും നായേടെ🐕 വാല് പന്തീരാണ്ടുകാലം കുഴലിൽ ഇട്ടിട്ടും കാര്യം ഇല്ലല്ലോ!

ചെകുത്താനും കടലിനും ഇടയിൽ പെട്ട പോലെ! ഹോ!

മഴ🌧️🌧️ കാത്തിരുന്ന വേഴാമ്പലിനെ പോലെ ഇരുന്നതല്ലേ! 
എന്നിട്ടും എന്താ ഇങ്ങനെ, ലെ?

അന്നേ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു. അതെങ്ങനെയാ മൂത്തോർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കുമല്ലോ! ഇതിപ്പോ വെളുക്കാൻ തേച്ചത് പാണ്ടായി!

ചിലപ്പോൾ തോന്നും ചുണ്ടിനും 🍵കപ്പിനും ഇടക്ക് വച്ച് പോയതാണെന്ന്! ചിലപ്പോൾ തോന്നും മുറ്റത്തെ മുല്ലക്ക് മണമില്ലാത്ത കൊണ്ടാണെന്ന് . പിന്നെ ചിലപ്പോൾ തോന്നും കണിയാനോട് തെങ്ങിൽ കയറാൻ പറഞ്ഞത് കൊണ്ടല്ലേ എന്ന്.

എന്തായാലും കയ്യാലപ്പുറത്തെ 🥥തേങ്ങാ പോലെ ഇരിക്കുന്നതിനേക്കാൾ നല്ലതു ഇതല്ലേ? 

ഒരു തരം ചിറ്റമ്മനയം, ലെ? 
ഒരു മാതിരി അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞ പോലെ.

വെള്ളത്തിൽ വരച്ച വരയായി എല്ലാം!
പഴമക്കാർ പറയുന്ന പോലെ കതിരിനു വളം വച്ചിട്ടു എന്ത് കാര്യം? 
എലിയെ🐀 തോൽപ്പിച്ച് ഇല്ലം ചുടുന്ന ആൾക്കാരോട് പറഞ്ഞിട്ട് എന്ത് കാര്യം? 

ഇരുട്ടു കൊണ്ട് ഓട്ട അടക്കട്ടെ - അതല്ലേ നല്ലതു? 
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തട്ടെ !

വെള്ളരിക്കാപ്പട്ടണം ആണല്ലോ-  അർദ്ധരാത്രിയിലും കുട ⛱️പിടിക്കും.

അരിയെത്ര എന്നു ചോദിച്ചാൽ പയറഞ്ഞാണഴി എന്ന് പറയും.

അധികം ആയാൽ അമൃതും വിഷം - അത്രേ ഉള്ളൂ . അതന്നെ!

ഇതൊക്കെ ആണേലും ഒന്നുണ്ട് - കണ്ണടച്ച് പാല് കുടിച്ചാൽ ആരും അറിയില്ലല്ലോ! 

അതൊരു ഒന്ന് ഒന്നര വിശ്വാസം!

ഇതിപ്പോ ഒരു കഥയാണെന്ന് തോന്നിയാൽ - അതെ - ഇതൊരു പണി പാളിയ കഥയാണ്!

ഇംഗ്ലീഷ് ഇടിയംസ് പഠിച്ചു പഠിച്ചു മലയാളം ഇടിയംസിലേക്കു എത്തിയ ഒരു കഥ!

ശീലുകൾ വച്ച് എഴുതാൻ അരക്കൈ നോക്കീതാ! ശീലുകൾ മലയാളത്തിൽ ഇഷ്ടം പോലെ ഉണ്ട്, പലതും നമ്മൾ അറിയാതെ നമ്മുടെ സംസാരത്തിൽ കേറിപറ്റിയവ! 

ഏതായാലും വളരെ തിരക്ക് പിടിച്ച ഒരു ദിവസം കഴിഞ്ഞു, അതും ക്ഷമയുടെ നെല്ലിപ്പലക കണ്ട ഒരു ദിവസം ഇത് എഴുതിയപ്പോൾ ഒരു സുഖം!😉

അല്ലെങ്കിലും ഇടിയംസ് എന്റെ കണ്ണിലുണ്ണിയല്ലേ!🤗🤗🤭

Tuesday, June 29, 2021

OLD is always GOLD🤗🤗🤗

Wonder why it happens🙄!

Some days get kick-started with a song on the lips and it never leaves you at all🤩.

There are some ‘repeat mode’💃 songs for me almost every day, but today this one popped up. It used to be one of the childhood favourites. 

If my 🎩Bluetooth Speaker🎩 had hands, it would have beaten me up for the kind of distress🤪 I gave it today.

Umpteen times!

No sooner did the song get over, than my fingers went in search of the back button, just to get mesmerized again and again and again!🎶🎵🎶🎩🎶🎵🎶

............क्या हुआ तेरा वादा
वो कसम वो इरादा
क्या हुआ तेरा वादा
वो कसम वो इरादा
भूलेगा दिल जिस दिन तुम्हें
वो दिन ज़िन्दगी का आखिरी दिन होगा………….🎼

Whatta Song!

https://www.youtube.com/watch?v=MubIw4MGLy0

The 1977 song from Hum 'Kisise Kam Nahi' from Burman Saab and the one and only Rafi Saab who bagged the National Award for this very song.
Have no ears👂 for remixes, only the original roxxxx!
It does take you to the unknown territories and make you move around like the clouds!☁️☁️☁️

Absolutely, those 🐓‘നിലാവത്തു അഴിച്ചു വിട്ട കോഴി’🐓 moments indeed!😂

Sunday, June 27, 2021

ആലുവാപ്പുഴയുടെ തീരത്ത്‌ ...



ആരോരും ഇല്ലാത്ത നേരത്തല്ല, എല്ലാരും ഉണ്ടായിരുന്ന കാലത്ത്‌.....

കേരളത്തിന് പുറത്തു ജീവിക്കുമ്പോൾ കേൾക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട് -

നാട്ടിൽ എവിടെയാ?

ആലുവ.

അത് പറയുമ്പോൾ ഉള്ള ഒരു സന്തോഷം ഒന്ന് വേറെ തന്നെയാ!

20 + വർഷങ്ങളായി ആ തീരത്തു നിന്ന് ദൂരെയാണെങ്കിലും ആലുവാപ്പുഴയുടെ തീരത്തു ജീവിച്ചു തീർത്ത കാലങ്ങളുടെ ഓർമ്മകൾ എന്നെ വിട്ടുപോയിട്ടില്ല, പോകില്ല താനും.

കുറച്ചു നാളായി ആലുവപ്പുഴ സംഹാരരൂപിണി ആകാറുണ്ട്. എന്നാൽ എനിക്ക് പരിചയമുള്ള ആലുവാപ്പുഴ ശാന്തസ്വരൂപിണിയാണ്. വൈകുന്നേരങ്ങളിൽ ആലുവാപ്പുഴയുടെ തീരത്തു പോയി ഇരുന്നു ഇഷ്ടസൗഹൃദങ്ങൾ പങ്കിട്ട ഒരു കാലമുണ്ടായിരുന്നു എനിക്ക്. ഓർമയുടെ ചെപ്പിൽ നിറഞ്ഞു നിൽക്കുന്ന കുറെ സായാഹ്നങ്ങൾ.

-കൃഷ്ണന്റെ അമ്പലവും അന്ത്രപ്പേർ പാർക്കും നിറഞ്ഞു നിൽക്കുന്ന ബാല്യകൗമാരങ്ങൾ.

-മയിൽപ്പീലിയും മഞ്ചാടിയും കൂട്ടിവച്ച കാലം. 

-മണപ്പുറവും അവിടുത്തെ ശിവനും ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു കാലം.

-അങ്ങോട്ടുമിങ്ങോട്ടുമുള്ള വഞ്ചിയാത്രകൾ ഇഷ്ടപ്പെട്ടിരുന്ന കാലം.

-ശിവരാത്രി കാലത്ത്‌ മണപ്പുറത്തു തെണ്ടി നടന്ന കാലം.

-പെരുമ്പിള്ളിയിലെ ദീപാരാധനകൾ മുടങ്ങാതെ കണ്ട കാലം.

- മകരചൊവ്വയും വ്രതങ്ങളും നോറ്റ കാലം.

-മാതാ മാധുര്യയിലും സീനത്തിലും സിനിമകൾ കണ്ടു നടന്ന കാലം.

-യുസിയിലെ മഹാഗണിച്ചോലയിൽ നല്ല സൗഹൃദങ്ങൾ കുരുത്ത കാലം.

-മുൻസിപ്പൽ ലൈബ്രറിയിലെ പുസ്തകങ്ങൾ തിരഞ്ഞുപിടിച്ചു വായിച്ച കാലം.

-ഹിന്ദി പാട്ടുകൾ നിർത്താതെ കേട്ട് അമ്മുമ്മയുടെ ചീത്ത കേട്ട കാലം.

-വാരാന്ത്യങ്ങളിൽ താളി തേച്ചു മുടി മിനുക്കിയിരുന്ന കാലം.

-ശാന്തി നഗറിലെ സൗഹൃദങ്ങളിൽ അർമാദിച്ച ഒരു കാലം.

- ഓണക്കാലങ്ങളിൽ പൂക്കൾക്കായി കറങ്ങി നടന്ന കാലം.

- റോഡിൽ ഷട്ടിലും ക്രിക്കറ്റും കളിച്ച കാലം. കാലം.

- ഏതെങ്കിലും ഒരു വീട്ടിൽ ഒരുമിച്ചിരുന്നു സിനിമ കണ്ട കാലം.

-ഗ്രാൻഡ് ഹോട്ടലിലെ ബിരിയാണിയുടെയും ജഗ്ഗിസിലെ ഐസ്ക്രീമിന്റെയും സുരഭിയിലെ മസാല ദോശയുടെയും കണ്ണൻ ചേട്ടന്റെ റെയിൽവേ സ്റ്റേഷൻ ക്യാന്റീനിലെ കട്ട്ലറ്റിന്റെയും രുചിയുള്ള കാലം. 

-മുറ്റത്തെ മുല്ലക്കും തുളസിക്കും ദാഹമുണ്ടോ എന്ന് ചോദിച്ചിരുന്ന കാലം.

-വീട്ടിലെ പേരമരത്തിൽ കയറിയിരുന്നു പഠിച്ചിരുന്ന കാലം.

-ആലുവയുടെ തെരുവുകളിൽ തേര പാര തേര പാര നടന്ന കാലം.

- കറക്കം കഴിഞ്ഞു ശ്രീപത്മത്തിൽ തിരിച്ചെത്തുമ്പോൾ വാതിൽ തുറന്നു തരാൻ അമ്മയുണ്ടായിരുന്ന കാലം.

- മനോഹരമായ സ്വപ്‌നങ്ങൾ കണ്ടിരുന്ന ഒരു കാലം!

-നമുക്കെല്ലാവർക്കും ഇത് പോലെ ഒരു കാലം ഉണ്ടായിരുന്നു കാണും .

അതൊക്കെ ഒരു കാലം! 

നമ്മൾ നമുക്കായി ജീവിച്ച കാലം!

ക്ല ക്ല ക്ലൂ ക്ലൂ , ദേ മുറ്റത്തൊരു മൈന.

എന്നെ ഓർമ്മിപ്പിക്കാൻ വന്നതാ - എന്തൊക്കെയോ പറഞ്ഞു - പൈപ്പ് തുറന്നു വിട്ട പോലെ .....

അന്ത കാലം ഇന്ത കാലം എന്നൊക്കെ പറഞ്ഞു ഇരിക്കാതെ പോയി പണിയെടുക്കാൻ നോക്ക് ചേച്ചി - എന്നാണെന്നു തോന്നുന്നു അത് പറഞ്ഞത്. എനിക്കീ പക്ഷികളുടെ ഭാഷ അത്ര വശമില്ലാത്ത കാരണം ശരിക്ക് മനസിലായില്ല. എന്റെ നാക്ക് ടൂർ പോയെന്നു തോന്നുന്നു, ഒന്നും മിണ്ടുന്നില്ല.

ഏതായാലും മൈന വന്നത് നന്നായി. ഞാൻ ഭൂതത്തിൽ നിന്ന് വർത്തമാനത്തിലേക്കു വന്നു. ഭാവിയിലേക്ക് പിന്നെ നോക്കുന്ന പരിപാടി എനിക്കില്ലേയില്ല!

Saturday, June 26, 2021

ഇന്നലെ

നരേന്ദ്രനെ നമ്മൾ മറക്കാൻ സാധ്യത ഇല്ല.

അവസാനത്തെ കുറച്ചു നിമിഷങ്ങളിൽ മാത്രം ഒരു കൊടുങ്കാറ്റു പോലെ വന്നു നമുക്ക് കുറെ മാനസികസംഘർഷങ്ങളൊക്കെ തന്ന്, പിന്നീട് നമ്മളിലേക്ക് പതിഞ്ഞു പോയ ഒരു കഥാപാത്രം. അധികം സംസാരം പോലും  ഇല്ലാതെയാണെന്നും പ്രത്യേകം ഓർക്കണം.

ഈയൊരു കഥയും കഥാപത്രങ്ങളും ഒരുപാട് ഇഷ്ടമായിരുന്നു പണ്ട് കാണുമ്പോൾ. പാട്ടുകളും. കഥയുടെ ആഴങ്ങളിലേക്ക് ചെന്നത് പിന്നീട് ഒരുപാട് വർഷങ്ങൾക്കിപ്പുറം കണ്ടപ്പോളാണ്. 

ഇന്നലെ

ഒരു കവിത പോലെ മനോഹരമായ ഒരു സിനിമ. അത് പോലെ അർത്ഥവത്തായൊരു പേരും. കുറച്ചു ദിവസമായി എന്തോ 'ഇന്നലെ' കാണാൻ തോന്നിയിരുന്നു. പാട്ടുകൾ ഇടക്ക് കേട്ടത് കൊണ്ടാകാം.

ഇന്നെന്തോ അതൊന്നു കാണാൻ തോന്നി. സ്കൂളിൽ പഠിക്കുമ്പോൾ ആകും ആദ്യം 'ഇന്നലെ' കാണുന്നത്. അന്ന് കാണുമ്പോൾ കണ്ട പോലെ അല്ല പിന്നീട് കണ്ടപ്പോൾ കണ്ടത്. ഇന്ന് കണ്ടപ്പോൾ കൂടുതൽ ആഴങ്ങൾ കാണാനായി.

അന്നത് കണ്ടപ്പോൾ നരേന്ദ്രന്റെ വികാരവിചാരങ്ങളൊന്നും തന്നെ എന്നെ ബാധിച്ചതേയില്ല. എന്ത് കൊണ്ട് നരേന്ദ്രൻ ഗൗരിയെ വിട്ടുകളയാനുള്ള തീരുമാനത്തിലേക്ക് വന്നു എന്ന് ഒരു പക്ഷെ ചിന്തിച്ചിരുന്നു കാണും, എങ്കിലും ഒരുപാടു ചിന്തയൊന്നും കൊടുത്തതായി ഓർക്കുന്നില്ല . ശുഭപര്യാവസായി ആയ ഒരു കഥ ആയി അതിനെ കണ്ടു കാണും.പിന്നീടൊരുപാട് വർഷങ്ങൾ കഴിഞ്ഞു കണ്ടപ്പോൾ എന്ത് കൊണ്ട് എന്ന് മനസിലായി താനും.

ഇപ്പോൾ വർഷങ്ങളുടെ ജീവിതാനുഭവങ്ങൾ കൊണ്ട് ഇന്നത് വീണ്ടും കാണുമ്പോൾ പദ്മരാജന്റെ ആ കഥാപാത്രത്തിനെ കൂടുതൽ ആഴത്തിൽ കാണാൻ കഴിയുന്നു, അറിയാൻ കഴിയുന്നു. കഠിനമായ ആ തീരുമാനത്തിലേക്ക് നടന്നടുക്കാൻ നരേന്ദ്രൻ എത്രയെത്ര വികാരവിക്ഷോഭനിമിഷങ്ങളിൽ കൂടി കടന്നു പോയി കാണും? എത്രയോ തവണ ആർത്തലച്ചു കരഞ്ഞു കാണും? എത്രയോ തവണ സ്വയം മറന്നു കാണും മാനസികവിഭ്രാന്തിയിൽ പെട്ട്? തലച്ചോറും ഹൃദയവും തമ്മിലുള്ള യുദ്ധത്തിൽ എത്രയെത്ര ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം കിട്ടാതെ തനിയെ നിന്ന് കാണും? ഒറ്റപ്പെട്ടു കാണും?

ശരത്തിനോടൊപ്പം ഗൗരി എന്ന മായ സന്തോഷമായി ഇരിക്കുമ്പോൾ അവളുടെ സന്തോഷങ്ങൾ തല്ലികെടുത്തണോ ? മായ ആഗ്രഹിക്കുന്നത് അവിടുത്തെ സന്തോഷം അല്ലെ? ഞാൻ അവിടെ എന്തിനു ഇടിച്ചു കയറി എല്ലാം നശിപ്പിക്കണം? അവൾക്കത് താങ്ങാൻ ആകുമോ, പ്രത്യേകിച്ചും ഒരു വാഹനാപകടത്തിൽ നിന്ന് തിരിച്ചു വന്ന അവസരത്തിൽ? അവൾ ആഗ്രഹിക്കുന്നത് കൊടുക്കുന്നതല്ലേ നല്ലത് ? എന്തിനു അവളെ നിർബന്ധിച്ചു എന്നിലേക്ക്‌ തിരിച്ചു കൊണ്ടുവരണം? അങ്ങിനെ എത്രയോ ചോദ്യങ്ങൾ? കാര്യകാരണ സഹിതം എല്ലാം തെളിയിക്കാൻ പറ്റുമെന്ന സാഹചര്യത്തിലും നരേന്ദ്രൻ തിരഞ്ഞെടുത്തത് ഗൗരിയുടെ സന്തോഷവും സമാധാനവും ആണ്. 

ജീവിതം എന്ന പ്രഹേളിക മുന്നോട്ടു പോകുമ്പോൾ നമ്മൾ മനസിലാക്കുന്ന ഒരു പാട് കാര്യങ്ങളുണ്ട്. ഓരോ വികാരത്തിനും ഓരോ മനുഷ്യർക്കു ഓരോ നിർവചനമാണ്. അത് സ്നേഹമായാലും പ്രണയമായാലും. ഓരോ വികാരവും നമ്മുടെ ജീവിതാലുടനീളം ഉണ്ടെങ്കിലും ഓരോ പ്രായത്തിലും ഓരോ നിർവചനങ്ങൾ ആകും നമ്മൾ കൊടുക്കുക. ഒരു പക്ഷെ അത് നമ്മളുടെ തീരുമാനങ്ങളിൽ കൈകടത്തും. ഒരു പക്ഷെ ജീവിതത്തെ തന്നെയും. അത് പോലെ ഒന്നാണ് നമ്മൾ 'ഇന്നലെ'യിൽ കണ്ടത്.

പദ്മരാജന്റെ ഓരോ കഥയും നമുക്ക് മുന്നിൽ നിരത്തുന്ന കുറച്ചു സത്യങ്ങളിൽ ഉണ്ട്. 'ഇന്നലെ' നമുക്ക് കാതിലോതി തരുന്ന പാഠവും ചെറുതല്ല. സൗഹൃദമായാലും സ്നേഹമായാലും പ്രണയമായാലും ആരെയും നിർബന്ധിച്ചു കൂടെ നിർത്തണ്ട കാര്യമില്ല. അവർക്കു ഇഷ്ടമുണ്ടെങ്കിൽ നമ്മൾ നിർബന്ധിക്കേണ്ടി വരില്ലല്ലോ. നമ്മുടെ കൂടെയിരിക്കാൻ താല്പര്യം ഇല്ലെങ്കിൽ അവരെ പോകാൻ അനുവദിക്കുക, അവർക്കു സന്തോഷവും സമാധാനവും കിട്ടുന്ന ഇടങ്ങളിൽ അവർ ജീവിക്കട്ടെ സന്തോഷത്തോടെ സമാധാനത്തോടെ. അവർക്കാവശ്യം നമ്മളില്ലായ്മയാണെങ്കിൽ അത് കൊടുക്കണം.

സുരേഷ് ഗോപി തകർത്താടിയ പോലീസ് വേഷങ്ങൾ ഈ ഒരു കഥാപാത്രത്തിന് മുന്നിൽ നാണിച്ചു നിൽക്കും അത്രയ്ക്ക് മനോഹരമായാണ് നരേന്ദ്രനെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഗസ്റ്റ് റോളിൽ വന്നു നമ്മുടെ മനസ്സിനെ മയക്കി ആവാഹിച്ചു കൊണ്ട് പോയ ഒരു കഥാപാത്രം. മറ്റു സിനിമകളിലെ പോലെ ഘോരം ഘോരം ഡയലോഗുകൾ ഒഴുക്കി വിടുന്നില്ല, മുഖത്തെ ചെറിയ ഭാവങ്ങൾ കൊണ്ട് മാത്രം കൊണ്ടുള്ള അഭിനയമുഹൂർത്തങ്ങൾ.

നമ്മളിപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് - അതൊരു കഥയല്ലേ? അതെ കഥയാണ്. നമുക്ക് ചുറ്റും കാണുന്നത് തന്നെയാണ് കഥയായി പലരും എഴുതി വയ്ക്കുന്നത്. കഥയിൽ അത് കാണുമ്പോളൊ കേൾക്കുമ്പോളോ നമുക്ക് പ്രശ്നമല്ല. എന്നാൽ ജീവിതത്തിൽ വന്നാൽ അതിനെ നമ്മൾ കണ്ടില്ലെന്നു നടിക്കും.

ഞാനിപ്പോൾ ആലോചിച്ചത് വേറൊന്നാണ്. സിനിമാനിരൂപണം ഉണ്ട് 12 ലെ കുട്ടികൾക്ക്. നരേന്ദ്രൻ എന്ന കഥാപാത്രത്തിനെ കീറിമുറിച്ചു പഠിക്കാൻ ഒരു അവസരം ഉണ്ടാക്കിയാൽ അവർക്കതൊരു നഷ്ടമാകില്ല, മറിച്ചു ഉപകാരപ്പെടും ജീവിതയാത്രയിൽ.

ഹൃദയം പണിമുടക്കി പോകുന്നതിനു മുൻപ് കുറച്ചു നല്ല കാര്യങ്ങൾ ചെയ്യന്നത് നല്ലതല്ലേ!

Friday, June 25, 2021

കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ

മഴയത്ത് 

കടലിനോടെന്നും പെരുത്തിഷ്ടമാണ്.കടലോളം തന്നെ!

എത്ര നോക്കിയിരുന്നാലും മതിയാകാത്ത ഒരുതരം ഇഷ്ടം.

പണ്ടൊക്കെ വര്ഷത്തിലൊരിക്കലാണ് കടൽ കാണാൻ പറ്റാറുള്ളത്. മധ്യവേനലവധിക്കാലത്തു തിരുവനന്തപുരത്തു പോകുമ്പോൾ. ശംഖുമുഖവും കോവളവും വേളിയും ഒക്കെ പരിചിതം. കന്യാകുമാരിയും ത്രിവേണിസംഗമവും ഒക്കെ ആദ്യം കണ്ടത് സ്കൂളിൽ പഠിക്കുമ്പോളാണ്.

ഇതു വരെ കണ്ടതിൽ ഏറ്റവും ഇഷ്ടം തോന്നിയത് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ആണ്. അത് പോലെ പയ്യാമ്പലം ബീച്ചും. സഖാക്കളെ ഓർമിപ്പിക്കുന്ന ബീച്ച്. പണ്ടെങ്ങോ പോയതാണ്,എങ്കിലും ഇപ്പോഴും ഓർമയിലുണ്ട് അവിടുത്തെ ശാന്തമായ തിരകൾ.


പണ്ട് കൂടുതൽ കണ്ടത് അറബിക്കടലാണെങ്കിൽ ഇന്ന് ബംഗാൾ ഉൾക്കടലിന്റെ തീരത്താണ് ജീവിതം. ബീച്ചുകൾക്കു പഞ്ഞമില്ലാത്ത നാട്ടിൽ താമസിക്കുമ്പോൾ കടലിനോടു സംവദിക്കാനുള്ള അവസരവും ആവോളമുണ്ട്. അതൊട്ടു നഷ്ടപെടുത്താറുമില്ല. കടലിന്റെ അഗാധതയുള്ള മനസ്സും വച്ച് അവിടെ ഇരിക്കാൻ എന്തോ ഒരു സുഖമുണ്ട്.

പോണ്ടിച്ചേരിയിൽ ബീച്ചുകൾക്കു പഞ്ഞമില്ല. റോക്ക് ബീച്ച്, ഓറോ ബീച്ച് , ബിഗ് ബീച്ച്എന്നിങ്ങനെ. സായാഹ്നങ്ങൾ മനോഹരമാണീ കടക്കരയിൽ.ആ റോക്ക് ബീച്ചിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ചുമ്മാ നടന്നാൽ മതി - മനസ്സ് അപ്പൂപ്പന്താടിപോലെ പാറിപറക്കാൻ.  ഇതൊക്കെ പറയുമ്പോൾ ഒന്ന് കൂടി പറയണം. ഈ പറയുന്ന ബീച്ച് കണ്ടിട്ട് നാളേറെയായി. ഓരോ  ആഴ്ചയിലും പോയി കടലിനോടു സ്വകാര്യം പറഞ്ഞിട്ടു വരാറുള്ളതായിരുന്നു.


കൊതിയാവുന്നു! ഒന്ന് പോയി അവിടെ കുറച്ചു നേരം ഇരിക്കാൻ!  

കടലിന്റെ വർണങ്ങൾ മാറി മറിയുന്നതുകാണാൻ. അവിടെ കുത്തിമറിയുന്ന കുട്ടികളെ നോക്കിയിരിക്കാൻ. ആ പാറക്കെട്ടുകളിരുന്നു സെൽഫിയെടുക്കാൻ. അവിടെ നടക്കുന്ന ടുറിസ്റ്റുകളുടെ ആഹ്ലാദം കാണാൻ. റിച്ചി റീച്ചിൽ നിന്നുള്ള ഐസ്ക്രീം നുണയാൻ! അമ്പിളിമാമാന്റെ വീചികൾ വീഴുന്ന കടലിൽ നോക്കിരിക്കാൻ. കടൽകാറ്റേറ്റിരിക്കാൻ. അവിടുത്തെ ആകാശനീലിമയിൽ സ്വയം മറന്നിരിക്കാൻ. നടക്കാത്ത വളരെ മനോഹരമായ കുറെ ഇഷ്ടങ്ങൾ. ......

വന്നു കണ്ടു കീഴടക്കി, ഞാൻ അല്ല, കൊറോണ. എല്ലാം കൊറോണ തീറെഴുതി വാങ്ങി. ഞാനും ഒപ്പിട്ടു കൊടുത്തു.സമ്മർദ്ദങ്ങൾ  ഇല്ലാതെ, ഉപാധികൾ ഇല്ലാതെ! വെറുപ്പും ദേഷ്യവും ഇല്ലാതെ! !

Thursday, June 24, 2021

പതിനെട്ടാം നൂറ്റാണ്ട്

മനസിന് കുളിര്മയേകുന്നത് മാത്രം എഴുതിയാൽ മതി എന്നാണ് വിചാരിച്ചിരുന്നത്, എങ്കിലും ഞാൻ എഴുതി പോയി.

ഒരു പെൺകുട്ടി ജനിക്കുമ്പോഴേ മാതാപിതാക്കൾക്ക് ആധിയുണ്ടായിരുന്നു പണ്ട്. ഒരാളുടെ കൈയ്യിൽ ഏൽപ്പിക്കുമ്പോൾ മാത്രം തീരുന്ന ഒരുതരം ആധി . ആ ചിന്താഗതിയൊന്നും ഇന്നും അധികം മാറാത്തത് കൊണ്ട് കുറെയേറെ പെൺകുട്ടികൾ ഇപ്പോഴും അനുഭവിക്കുന്നു.

എന്നാൽ ഇന്ന് ഏൽപ്പിച്ചു കഴിയുമ്പോളാണ് ആധി കൂടുന്നത്. പാമ്പു കടിക്കുമോ? പൊട്ടിത്തെറിക്കുമോ? അതോ ഇനി തിരികെ വീട്ടിൽ വന്നു നിൽക്കേണ്ടി വരുമോ? 
 
എന്നാലും നമ്മൾ മാറില്ല.

ഇപ്പോഴും കല്യാണം എന്നാൽ നല്ല ജോലിയുള്ള , നല്ല സാമ്പത്തികമുള്ള , നല്ല തറവാട്ടുമഹിമ ഉള്ള പെണ്ണിനെയോ പയ്യനെയോ എല്ലാവരും നോക്കുന്നത്. ഇതെല്ലാം നോക്കി കല്യാണം നടത്തുമ്പോൾ മനഃപൊരുത്തം എന്നത് ഇല്ലാതെ പോകാം. അതിന്റെ പേരിൽ ചിലയിടത്തും പെണ്ണും ചിലയിടത്തു ആണും സഹിച്ചു ജീവിക്കും. ചിലർക്കെങ്കിലും വലിയ പ്രശനങ്ങൾ ഇല്ലാതെ പോയെന്നും ഇരിക്കാം.

ജീർണിച്ച ചിന്താഗതികൾ മാറുന്നില്ല! അതിന്റെ ബാക്കിപത്രം അനുഭവിക്കാൻ കുറെ ജീവിതങ്ങൾ മാത്രം! 

ആർക്കു വേണ്ടി ആണ് സഹിക്കുന്നത്? നാണക്കേട് ഉണ്ടാകാതെ ഇരിക്കാൻ, സമൂഹത്തിൽ നല്ല പേര് നിലനിർത്താൻ വേണ്ടി. എല്ലാവര്ക്കും പേടിയാണ് സമൂഹത്തിനെ!

ഇതൊക്കെ സഹിച്ചു വന്നവരായിരിക്കല്ലേ ഇന്നത്തെ അമ്മമാർ? അവർക്കെങ്കിലും തോന്നാത്തത് എന്ത് കൊണ്ടാണ്?

എത്ര വിസ്മയമാർ വേണ്ടി വരും മാതാപിതാക്കൾക്ക് ഇതൊക്കെ മാറിചിന്തിക്കാൻ?

ഒരു പക്ഷെ സ്വന്തം വീട്ടിൽ ഇത് പോലെ ഒന്ന് നടക്കുന്ന വരെ ആകും.

ജീവിക്കാനാണോ അതോ അഭിനയിക്കാനാണോ നമ്മൾ മക്കളെ  പഠിപ്പിക്കുന്നത്! 

ഒരു തരത്തിൽ നോക്കിയാൽ സമൂഹം നമ്മളെ നന്നായി ജീവിക്കാൻ സമ്മതിക്കില്ല എന്നായിരിക്കുന്നു.  പലരുടെയും തല പതിനെട്ടാം നൂറ്റാണ്ടിൽ നിന്ന് വെളിയിൽ വന്നിട്ടില്ല. ഇനി വരുന്നൊരു തലമുറയെങ്കിലും തലയിൽ ആൾതാമസം  ഉള്ളതാകട്ടെ എന്ന് പ്രത്യാശിക്കാം! 

Friday, June 18, 2021

മനസ്സിൽ പൂക്കൾ വിടരുമ്പോൾ...

വിശ്വവിഖ്യാത കവി വില്യം വേഡ്സ്വർത്തിന്റെ 'ഡാഫൊഡിൽസ്' എന്ന കവിതയിൽ പറയുന്നുണ്ട് ഒരിക്കൽ അദ്ദേഹം ഒരു കടത്തീരത്തു നടക്കാൻ പോയപ്പോൾ കണ്ട മഞ്ഞ ഡാഫൊഡിൽസ് കൂട്ടം അദ്ദേഹത്തിന്റെ മനസിൽ ഉണ്ടാക്കിയ ഓളങ്ങളെ പറ്റി!

ആ കവിതയുടെ അവസാനഭാഗത്തു അദ്ദേഹം കുറിച്ചതിങ്ങനെയാണ്.

ഇളംകാറ്റിലാടുന്ന ഡാഫൊഡിൽസ് പൂക്കൾ കണ്ണിനൊരുക്കിയ ആ വിരുന്നു പിന്നീട് പലപ്പോഴും ഉപകാരപ്പെട്ടിട്ടുണ്ട്! പ്രത്യേകിച്ചും വളരെ മോശമായ മനസികാവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ . കാലതാമസം ഇല്ലാതെ അതിജീവനം നടത്താൻ അന്നത്തെ ആ കാഴ്ച സഹായിച്ചെന്നും.

ഇപ്പോൾ കുറെ നാളായി പഠിപ്പിച്ചിട്ടൊക്കെ - പഠിപ്പിച്ചിരുന്നപ്പോൾ അതിന്റെ അവസാനവരികൾക്ക് ഒരുപാടു പ്രാമുഖ്യം കൊടുത്തിരുന്നു. ബാഹ്യവും ആന്തരികവും ആയ കണ്ണുകളെ പറ്റി വളരെയധികം ആവേശത്തോടെ പറഞ്ഞിരുന്നു .

കുറേയെറെ പൂക്കൾ ഒരുമിച്ചു നിൽകുമ്പോൾ കാണാൻ ഭംഗിയേറും. എല്ലാ പൂക്കളും നമ്മിൽ അനുഭൂതി ഉണർത്തില്ല. ഞാനൊന്നു മുങ്ങാംകുഴിയിട്ട് നോക്കി എനിക്ക് അനുഭൂതിയുണ്ടാക്കുന്ന പൂക്കളിലേക്ക് ...                                 


- പൂത്തുലഞ്ഞു നിൽക്കുന്ന കണികൊന്ന

- വെളുപ്പാൻകാലത്തു പെരുമ്പിള്ളി അമ്പലത്തിൽ കണ്ടിരുന്ന ഇരുവാഷി മുല്ല

- തിരുമേനി പ്രസാദം തരുമ്പോൾ കിട്ടുന്ന ചെമ്പകത്തിന്റെ മാസ്മരഗന്ധം

- തഴുകിയുറക്കുന്ന രാത്രിമുല്ലയുടെ മത്തുപിടിപ്പിക്കുന്ന മണം




















-മുറ്റത്തു പൂമെത്ത വിരിക്കുന്ന പവിഴമല്ലിപ്പൂക്കൾ

- നക്ഷത്രപ്പൂക്കളുമായി ചിരി തൂകുന്ന ആകാശമുല്ലകൾ

- മണമുള്ള പൂക്കളുടെ രാജാവായ ഗന്ധരാജൻ

- തൊട്ടാൽ വാടുന്ന മൃദുലമായ തൊട്ടാവാടിപ്പൂക്കൾ

- പണ്ടെപ്പോഴോ കണ്ട ശീമകൊന്നക്കുലകൾ

-പൊട്ടിച്ചിരിക്കുന്ന, വൈവിധ്യമായ നിറങ്ങളിലുള്ള കിങ്ങിണിക്കൂട്ടങ്ങൾ














-ചുറ്റും ചുവപ്പു പടർത്തി, കണ്ടു മറന്ന സഖാക്കളെ ഓർമിപ്പിക്കുന്ന വാകപൂക്കൾ

- നൈർമല്യത്തിന്റെ നിറകുടമായ മുക്കുറ്റിപ്പൂക്കൾ, തുമ്പയും

- മലയാളിക്ക് ഏറെ പ്രിയമുള്ള ഗൗരീഗാത്ര തെങ്ങിൻപൂക്കുല

- തമിഴത്തിയെ ഓർമിപ്പിക്കുന്ന കനകാംബരപൂക്കൾ

- ചന്ദ്രനെ പ്രണയിക്കുന്ന ആമ്പൽപ്പൂക്കൾ

- വിടരാനായി സൂര്യനെ കാത്തിരിക്കുന്ന സൂര്യകാന്തിപ്പൂക്കൾ

- ദിവസവും എന്നെ മാടി വിളിക്കുന്ന പത്തുമണിപ്പൂക്കൾ












-പോണ്ടിയിലെ ഫ്രഞ്ചത്തെരുവുകളിൽ കാണുന്ന വയലറ്റ് കോളാമ്പിപ്പൂക്കൾ

- പൂക്കൾ ഇല്ലെങ്കിലും കണ്ണെത്താദൂരം വരെ പരന്നു കിടക്കുന്ന തേയിലക്കാടുകൾ

-കാടിന്റെ മനോഹാരിത ഉച്ചത്തിൽ വിളിച്ചോതുന്ന 'ഫ്ലെയിം ഓഫ് ദി ഫോറെസ്റ്' തീജ്വാലകൾ

- പ്രിംറോസിൽ തലയുയർത്തിനിൽക്കുന്ന 'നാഗലിംഗ' പൂക്കൾ

- എന്റെ തുറന്നിട്ട ജനാലയിൽ കൂടി നോക്കിയാൽ മിഴികളിലുടക്കുന്ന അപ്പൂപ്പൻതാടിയുടെ എരിക്കിൻപൂക്കൾ

- പണ്ട് ശ്രീപത്മത്തിൽ ഉണ്ടായിരുന്ന ചുവന്ന തൂക്കുചെമ്പരത്തികൾ

- അന്നാമ്മന്റിയുടെ വീട്ടിലെ റോസ് ബോഗെയിൻവില്ലപ്പൂക്കൾ

- മെയ്മാസപ്പുലരികളിൽ മാത്രം കാണാനാകുന്ന 'മേയ്ഫ്ലവർ'

- എവിടെ കണ്ടാലും ഞാൻ ചെവിയിൽ തിരുകാറുള്ള, എന്നിലെ യക്ഷിയെ ഓർമിപ്പിക്കുന്ന പാലപ്പൂക്കൾ

- വള്ളിയിൽ തൂങ്ങുന്ന കരിംകൂവളപ്പൂക്കൾ

- കാണുമ്പോൾ കൊഞ്ഞനം കുത്തി കാണിക്കുന്ന കൊരങ്ങൻ മൈലാഞ്ചി കുലകൾ

- മാണിക്യച്ചെമ്പഴുക്കയുടെ ബിസ്കറ്റിൻറെ മണമുള്ള ലാവെന്ഡർപൂക്കൾ

-എനിക്കേറെ പ്രിയപ്പെട്ട നിശീഥിനിയുടെ റാണി, നിശാഗന്ധിയുടെ വെണ്മയും ഉന്മാദമുണർത്തുന്ന ഗന്ധവും

- പൂ അല്ലെങ്കിലും മണപ്പുറത്തെ ശിവന് പ്രിയമുള്ള കൂവളത്തിൻ ഇലകളും...

ഇനിയുമുണ്ടാകാം!

ചില കാഴ്ചകളും ചില നറുമണങ്ങളും ചില ശബ്ദങ്ങളും ചില പാട്ടുകളും ചില കഥാപാത്രങ്ങളും ചില മനുഷ്യരും നമ്മളിൽ ഉണ്ടാക്കുന്ന ചലനം ഒരു പക്ഷെ നമ്മൾ ശ്രദ്ധിക്കാതെ പോകാം. പിന്നീടെപ്പോഴെങ്കിലും കാലം നമുക്ക് കാണിച്ചു തന്നേക്കാം! കൊഴിഞ്ഞു പോയ കാലത്തിന്റെ ഓർമ്മക്കായി!

ശരീരത്തിന് അസുഖം വന്നാൽ വളരെയധികം ശ്രദ്ധ കൊടുക്കുന്ന നമ്മൾ മനസിന് വരുന്ന അസുഖങ്ങളെ ഭ്രാന്തായി മാത്രമാണ് കാണുന്നത്. കുറച്ചെങ്കിലും ശ്രദ്ധിച്ചാൽ ഡിപ്രെഷൻ എന്ന നിശബ്ദ പാൻഡെമിക്ന്റെ കരാളഹസ്തങ്ങൾ നമ്മളിൽ വീഴില്ല.

മനസിന്റെ ചില്ലകളിൽ പൂക്കൾ വിടർത്തിയാലോ?🌸🌸🌸

ഒരു പക്ഷെ പൂത്തുലഞ്ഞാലോ മനസ്സും! 🤗🤗🤗💃